നാട്ടുകാര്‍ക്കിപ്പോള്‍ ഇതൊരൊന്നാന്തരം കളിമൈതാനമാണ്. പലഗുണങ്ങളുള്ളത്. മഴയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നതുള്‍പ്പെടെ, ഈ ചെറിയപാലത്തിന്റെ പരിമിതികള്‍ മറികടക്കാനാണ് തൊട്ടുചേര്‍ന്ന് വലിയ പുതിയപാലം നിര്‍മിച്ചത്. അതിപ്പോള്‍ ഉപദ്രവമായി മാറിയിട്ട് ഒന്‍പതുവര്‍ഷം പിന്നിടുന്നു. ടി.യു കുരുവിള മന്ത്രിയായിരുന്ന കാലത്ത്, 2014–15ലാണ് പാലം നിര്‍മിച്ചത്. അവിടുന്ന് ഒന്നുമാകാതെ ഇപ്പോഴും ഇങ്ങനെ തുടരുന്നു.