ലിഫ്റ്റ് ചോദിച്ച് പതിനാറുകാരന്‍ കണ്ടുതീര്‍ത്ത് 12 സംസ്ഥാനങ്ങള്‍. കോഴിക്കോട് വെള്ളിമാട്‍കുന്ന് സ്വദേശിയായ എബിന്‍ ബാബുവാണ് ഏറെകാലത്തെ ആഗ്രഹം സാക്ഷാത്കരിച്ചത്. അതും സ്വയം അധ്വാനിച്ച് കണ്ടെത്തിയ പണം കൊണ്ടായിരുന്നു ഈ സ്വപ്നയാത്ര.
ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങള്‍ അടുത്തറിയാന്‍ എബിന് കുഞ്ഞുനാള്‍ മുതലേ താത്പര്യമായിരുന്നു. ഈ ഇഷ്ടമാണ് എബിനെ ഇന്ത്യയുടെ പല ഭാഗങ്ങൾ സന്ദർശിച്ച് കാഠ്മണ്ഡു വരെ പോയി വരാന്‍ പ്രേരിപ്പിച്ചത്. ലോറിയിലും ബൈക്കിലുമൊക്കെ ലിഫ്റ്റ് ചോദിച്ചുള്ള യാത്ര 50 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ട്രെയിന്‍ യാത്രയില്‍ പണം പെട്ടെന്നു തീരുമെന്ന് മനസിലായതോടെയാണ് ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ഗോവയും മഹാരാഷ്ട്രയും ഹിമാചലും കാശ്മീരും അടക്കം 12 സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നേപ്പാളിലെത്തി. ഏറെപേരും ഏറെ സ്നേഹത്തോടെയാണു പെരുമാറിയതെങ്കിലും ചില തിക്താനുഭവങ്ങളുമുണ്ടായി.
യാത്രയ്ക്കായി ചെലവായ 30000 രൂപ കണ്ടെത്തിയത് വിവിധ ജോലികള്‍ ചെയ്താണ്. ദേവഗിരി സേവിയോ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് എബിന്‍.