prithviraj-sukumaran-empuraan-mohanlal

‘എമ്പുരാന്‍’ സിനിമ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും കാത്തിരുന്ന സംഘപരിവാര്‍ സംഘടനകളും അനുഭാവികളുമെല്ലാം സിനിമ പുറത്തുവന്നപ്പോള്‍ നടുങ്ങി. ആ നിരാശയില്‍ നിന്നുയര്‍ന്ന കടന്നാക്രമണങ്ങള്‍ ബിജെപി ഭാരവാഹികള്‍ കൂടി ഏറ്റെടുത്തതോടെ സിനിമയ്ക്കെതിരായ പ്രചരണം പുതിയ തലത്തിലെത്തി. ബഹിഷ്കരണത്തിനുള്ള ആഹ്വാനമടക്കം ചര്‍ച്ചയായിരിക്കേ സംവിധായകന്‍ പൃഥ്വിരാജിനെ ഉന്നമിട്ട് ഗുരുതര ആരോപണവുമായി ബിജെപി ബൗദ്ധിക സെല്‍ കോ കണ്‍വീനര്‍ യുവരാജ് ഗോകുല്‍ രംഗത്തെത്തി. 

മുംബൈ പാലി ഹില്‍സില്‍ പൃഥ്വിരാജ് ആഡംബര അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയതിനു പിന്നിലുണ്ട് എംപുരാനിലെ ചതി എന്നാണ് യുവരാജ് ഗോകുലിന്‍റെ കണ്ടെത്തല്‍. ഫെയ്സ്ബുക്ക് കുറിപ്പിലെ ആരോപണം ഇങ്ങനെ: ‘മലയാള സിനിമയില്‍ അര നൂറ്റാണ്ട് താര രാജാക്കന്‍മാരായി ജീവിച്ചവര്‍ക്കുപോലും മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ ലക്ഷൂറിയസ് അപാര്‍ട്മെന്‍റില്ല. പക്ഷേ ഖാന്‍മാരും ബോളിവുഡ് ബിഗ്ഗികളും താമസിക്കുന്ന സ്ഥലത്ത് ഇയാള്‍ക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്നതിനുത്തരമാണ് എംപുരാനിലെ ചതി....’

‘അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്. നായകന്‍ ലഷ്കറെ തയിബയും. ആറുമാസം കുത്തിയിരുന്ന് ഒറിജിനല്‍ സ്ക്രിപ്റ്റില്‍ പണിയെടുത്ത വാര്യന്‍കുന്നന്‍റെ ജീവിത ശൈലി അന്വേഷിച്ചാല്‍ അതിനൊരുത്തരം കിട്ടേണ്ടതാണ്. ആ സിനിമയുടെ പോസ്റ്റര്‍ ഒരു ദിവസം എങ്കിലും ഷെയര്‍ ചെയ്തതിന് മാപ്പ് ചോദിക്കുന്നു. ബാക്കി പിന്നീടെഴുതാം. കുറച്ചുകൂടി ആധികാരികമായി വിവരങ്ങള്‍ ശേഖരിച്ച ശേഷം....’ – ഗോകുല്‍ തുടര്‍ന്നു.

മണിക്കൂറുകള്‍ കഴിഞ്ഞ് മറ്റു ഫെയ്സ്ബുക് പോസിറ്റില്‍ മുരളി ഗോപിയെയും യുവരാജ് ഗോകുല്‍ വിമര്‍ശിക്കുന്നുണ്ട്. ‘എമ്പുരാന്‍റെ പ്രമോഷനില്‍ എവിടെയെങ്കിലും നിങ്ങള്‍ മുരളി ഗോപിയെ കണ്ടോ എന്നായിരുന്നു പുതിയ പോസ്റ്റിലെ ചോദ്യം. ഒരിടത്തും മുരളി ഗോപിയെ കാണാത്തതിന് കാരണം എന്താകും എന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. 

ENGLISH SUMMARY:

Yuvraj Gokul fb post about Prithviraj Sukumaran and Empuraan