ajeesh-kumar-international

350 ബൈക്കും അഞ്ച് കാറും ഒരാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുന്നു, അതും ചുരുങ്ങിയ സമയത്തിനുള്ളില്‍. ചിന്തിക്കാനാകുമോ...ഒരു വര്‍ഷത്തെ പരീശീലനം നല്‍കിയ ആത്മവിശ്വാസമാണ് കോഴിക്കോട് എലത്തൂര്‍ സ്വദേശി അജീഷ് കുമാറിനെ ഈ സാഹസികതയിലെത്തിച്ചത്. ലഭിച്ചതോ 2024ലെ ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്. കരാട്ടെ മാസ്റ്ററായ അജീഷ് മാത്രമല്ല മകള്‍ ആറാം ക്ലാസുകാരി അരുന്ധതിയും, ശിഷ്യ പത്താംക്ലാസുകാരി അനാമികയും ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.

ajeesh-family

അരുന്ധതി 36 സെക്കന്‍റില്‍ 420 ടൈല്‍സും, അനാമിക 25 മിനുറ്റില്‍ 170 മണ്‍കുടങ്ങളും കാലുകൊണ്ട് അടിച്ചുതകര്‍ത്തു. 30 വര്‍ഷമായി അജീഷ് കരാട്ടെ പരിശീലിക്കുന്നു. ഗുരുവായ വെസ്റ്റ്ഹില്‍ സ്വദേശി ദിലീപ്കുമാറാണ് ഈ സാഹസികതയ്ക്ക് പിന്നില്‍. ഗുരു നല്‍കിയ ആത്മധൈര്യവും, പിന്തുണയും പരിശീലനവുമാണ് നേട്ടത്തിന് പിന്നിലെന്ന് അജീഷ് പറയുന്നു. ഒരു വര്‍ഷം നീണ്ട പരിശീലനമാണ് സാഹസികതയ്ക്ക് കരുത്തായത്.

daughter-record

മണ്ണുമാന്തി യന്ത്രത്തിന്‍റെ വലിയ ടയര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുക, പാചകവാതക സിലിണ്ടര്‍ കൊണ്ട് വയറില്‍ അടിക്കുക തുടങ്ങി അതികഠിനമായിരുന്നു പരിശീലനം. ചെറിയൊരു പിഴവ് സംഭവിച്ചാല്‍ നട്ടെല്ലിന് വരെ ക്ഷതമേല്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ സ്വയം ജയിക്കണമെന്ന ഇച്ഛാശക്തിയാണ് ഈ കരാട്ടെ മാസ്റ്ററുടെ നേട്ടത്തിന് പിന്നില്‍. കര്‍ണാടക പൊലീസിനും അജീഷ് പരിശീലനം നല്‍കുന്നുണ്ട്. കരാട്ടെയില്‍ മൂന്ന് ഇനങ്ങളില്‍ ഇന്‍റര്‍നാഷണല്‍ റെക്കോര്‍ഡ് നേടി ചരിത്രംകുറിച്ചതിലെ സന്തോഷത്തിനൊപ്പം ഇനിയും പുതുമകള്‍ കണ്ടെത്തി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കരാട്ടെ കുടുംബം. 

ENGLISH SUMMARY:

Ajeesh Kumar from Kozhikode sets a new record with 350 bikes and five cars passing over his body. His daughter Arunadhathi and student Anamika also make it to the 2024 International Book of Records.