bear-killed-man

TAGS

പുലി വരുന്നേ പുലി വരുന്നേയെന്ന് വിളിച്ചു പറഞ്ഞ് കബളിപ്പിച്ച ശേഷം, അവസാനം ശരിക്കും പുലി വന്ന നാടോടിക്കഥ കേട്ടിട്ടുണ്ടാകും. അതിനുസമാനമായ ഒരു സംഭവമാണ് റഷ്യയിൽ നിന്നും വരുന്നത്. ഭാര്യയോട് താൻ കൂൺ പറിക്കാൻ പോകുകയാണെന്നും പത്തുനിമിഷങ്ങൾക്കകം തിരികെ വന്നില്ലെങ്കിൽ കരടി കൊന്നിട്ടുണ്ടാകുമെന്ന് കരുതണമെന്ന് പറഞ്ഞശേഷം പുറത്തുപോയ ഭർത്താവിനെ ശരിക്കും കരടി കൊന്നു.

 

അലക്സാണ്ടർ കൊർണവെയ് എന്ന 66 വയസുകാരനാണ് കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യയോട് തമാശയ്ക്ക് കരടി പിടിക്കുമെന്ന് പറഞ്ഞശേഷമാണ് അലക്സാണ്ടർ കൂൺ പറിക്കാൻ പോയത്. ദുരന്തവാർത്ത വന്നപ്പോൾ ആദ്യം തമാശയാണെന്നാണ് ഭാര്യ കരുതിയത്. എന്നാൽ സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ അവർ ഞെട്ടലിൽ നിന്നും മുക്തയായിട്ടില്ല.

 

കിഴക്കൻ മോസ്കോയിലെ സുലുക്ക് എന്ന വനാതിർത്തിയിലുള്ള ഗ്രാമത്തിലാണ് സംഭവം. അലക്സാണ്ടറുടെ ശരീരഭാഗങ്ങൾ തിരിച്ചറിയാനാകാത്ത വിധം കരടി കടിച്ചുപറിച്ചു. ഗ്രാമവാസികൾ നിലവിളി കേട്ട് എത്തിയപ്പോഴേക്കും ദുരന്തം സംഭവിച്ചു. കരടി കടിക്കാത്ത ഒരു ഭാഗം പോലും ശരീരത്തിൽ ഇല്ല. അത്രയും മാരകമായിരുന്നു പരുക്ക്. നിലത്ത് മുഴുവൻ രക്തം പടർന്നിരുന്നു. സുലുക്കിൽ ഇന്നുവരെ ആരെയും കരടി ആക്രമിച്ചിട്ടില്ലെന്നാണ് ഗ്രാമവാസികളുടെ ഓർമ. അലക്സാണ്ടറെ ആക്രമിച്ച കരടിയെ നാട്ടുകാർ പിന്നീട് വേട്ടയാടി കൊന്നു. കരടിയുടെ ആക്രമണത്തെ തുടർന്ന് കാട്ടിലേക്ക് പോകുന്നവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.