2020 ക്രിസ്മസ് ദിനത്തിലാണ് തേങ്കുറിശ്ശിയിലെ ഹരിതയെന്ന ബിബിഎ വിദ്യാര്‍ത്ഥിനിയുടെ സ്വപ്നങ്ങളെ അച്ഛനും അമ്മാവനും ചേര്‍ന്ന് വെട്ടിയും കുത്തിയും കീറിമുറിച്ചത്. നാലു വര്‍ഷം പിന്നിടുമ്പോഴും അനീഷിന്‍റെ ഭാര്യയായി ജീവിക്കുകയാണ് ഹരിത . തേങ്കുറുശ്ശി സ്വദേശികളായ അനീഷും ഹരിതയും ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതിന്‍റെ തൊണ്ണൂറാം ദിവസമായിരുന്നു അന്ന്. ‘ഇപ്പോൾ വരാം’ എന്നു പറഞ്ഞു പുറത്തേക്കു പോയതാണ് അനീഷ്. തിരികെ വന്നതു ജീവനറ്റ ശരീരമായാണ്.

ENGLISH SUMMARY:

Special Program on Thenkurissi Honour Killing