ഹരാരെ ട്വന്റി 20യില്‍ ഇന്ത്യയെ അട്ടിമറിച്ച് സിംബാബ്്വെ. 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 102 റണ്‍സിന് പുറത്തായി. 13 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. അഞ്ചുമല്‍സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‍വെ 1–0ന് മുന്നിലാണ്. 29 റൺസ് നേടിയ വിക്കറ്റ് കീപ്പർ ക്ലൈവ് മദാൻദെയാണ് സിംബാ‌ബ്‌വെയുടെ ടോപ് ‌സ്കോറർ.

ട്വന്റി20 ലോകകപ്പിനുശേഷത്തെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു സിംബാബ്‍വെയുമായി നടന്നത്. ഇന്ത്യ 19.4 ഓവറിൽ 102 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ട്വന്റി 20യില്‍ ഇന്ത്യയുടെ 12 മല്‍സരങ്ങളുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഏഴുപേര്‍ രണ്ടക്കം കടക്കാതെ പുറത്തായി.

സിംബാബ്്വെയ്ക്കായി സിങ്കന്ദര്‍ റാസയും ടെന്‍ഡെയ് ചറ്റാരയും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത സിംബാബ്്വെ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 115 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ് 4 വിക്കറ്റുകള്‍ വീഴ്ത്തി.

ENGLISH SUMMARY:

Zimbabwe beats India in harare Twenty20 today