കോഴിക്കോട് ഓമശേരിയില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് യുവാവിന്റെ ക്രൂരമർദനം. യുവതിയുടെ കണ്ണിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഓമശേരി സ്വദേശി മിർഷാദിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു
മിര്‍ഷാദ് ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവായിരുന്നു. അയക്കരുതെന്ന് പലവട്ടം പറഞ്ഞു. എന്നിട്ടും കേട്ടില്ല. വഴിയില്‍ വച്ച് കാണുമ്പോഴെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയില്‍ പെരുമാറും.ശല്യം സഹിക്കവെയ്യാതെ വന്നപ്പോള്‍ യുവാവിന്‍റെ രക്ഷിതാക്കളോട് പരാതി പറഞ്ഞു.ഇതാണ് തനിക്ക് നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് യുവതി പറയുന്നു. ചൊവ്വാഴ്ച എ ടി എമ്മില്‍ പോയി തിരികെ വരുമ്പോഴായിരുന്നു ക്രൂര മര്‍ദനം.
മിര്‍ഷാദിന്റ അച്ഛന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു. യുവതിയുടെ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേഹോപദ്രവം ഏല്‍പിക്കുക, ലൈംഗികമായി ആധിക്ഷേപിക്കുക തുടങ്ങിയ വകുപ്പുകള്‍ഉള്‍പ്പെടുത്തിയാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. മിര്‍ഷാദ് ഒളിവിലാണ്.