പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കടമ്പഴിപ്പുറം പാലാരി സ്വദേശി ശെൽവകുമാറിനെയാണു പോക്സോ കേസിൽ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്
പെൺകുട്ടിയുടെ പരാതി പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഇരുപത്തി എട്ടിനായിരുന്നു ലൈംഗികാതിക്രമം. അതിക്രമത്തിന് ഇരയായ കുട്ടി എഴുപത്തി അഞ്ച് ശതമാനം ഭിന്നശേഷിക്കാരിയാണെന്നു പൊലീസ് അറിയിച്ചു. ഇതിനു മുൻപുള്ള ചില ദിവസങ്ങളിലും ഇയാൾ ലൈംഗിക ചുവയോടെ പെരുമാറുകയും പലതരത്തിൽ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നാണു കുട്ടിയുടെ പരാതി. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭിഷണിപ്പെടുത്തിയായിരുന്നു അതിക്രമം. ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കി യുവാവിനെ റിമാൻഡ് ചെയ്തു.