bengaluru-murder-ani

Police personnel investigate after the dead body of a woman, cut into pieces, was found stored in a refrigerator, at Vyalikaval in Bengaluru on Saturday. (ANI Photo)

ബംഗളൂരു നഗരത്തെ നടുക്കി ശ്രദ്ധ താൽവാക്കർ മോഡൽ കൊലപാതകം. മല്ലേശ്വരം വ്യാളിക്കാവല പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ കൊന്ന് 30 കഷണങ്ങളാക്കി ഫ്രിജില്‍ സൂക്ഷിച്ചു. ഇരുപത്തിയൊന്‍പതുകാരി മഹാലക്ഷ്മിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സമീപത്തെ മാളില്‍ ജീവനക്കാരിയായിരുന്ന മഹാലക്ഷ്മി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട്. അടച്ചിട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നപ്പോളാണ് കൊലപാതകം പുറത്തറിഞ്ഞത്.‌‌‌‌‌

 

മല്ലേശ്വരം പൈപ്പ് ലൈൻ റോഡിലെ ഒറ്റമുറി ഫ്ലാറ്റിൽ ആണ് അതിക്രൂരമായ കൊല നടന്നത്. രണ്ടുദിവസമായി വീട്ടിൽ ദുർഗന്ധം വഹിച്ചതിനെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിക്കുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കതക് തകർത്താണ് പൊലീസ് അകത്തുകയറിയക്. വീടിനകത്ത് ഫ്രിജിൽ പല കഷ്ണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് ബാഗിൽ നിറച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം.

വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിൽ നിന്ന് ബംഗ്ലൂരിലേക്ക് കുടിയേറിയതാണ് മഹാലക്ഷ്മി. ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടാഴ്ച ഇവരെ പുറത്തു കണ്ടിട്ടില്ലെന്നാണ് സമീപവാസികൾ പൊലീസ് നൽകിയിരിക്കുന്ന മൊഴി. നഗരത്തിന് പുറത്തെ മഠത്തിൽ ജോലി ചെയ്യുന്നവരുടെ ഭർത്താവിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുമായി അടുപ്പമുള്ള വരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ENGLISH SUMMARY:

Woman was killed in Bengaluru and cut into 30 pieces and kept in the fridge.