ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ അഞ്ചു തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടു. ഗണ്ഡേര്‍ബാല്‍ ജില്ലയിലാണ് ആക്രമണം. തുരങ്കനിര്‍മാണത്തിന്റെ ഭാഗമായിരുന്ന തൊഴിലാളികളെയാണ് ആക്രമിച്ചത്. തൊഴിലാളികളുടെ ക്യാംപില്‍ കയറി രണ്ട് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തെ അപലപിച്ച് ലഫ്. ഗവര്‍ണറും മുഖ്യമന്ത്രിയും.