എൽഡിഎഫിൽ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിട്ടുവീഴ്ചയ്ക്ക് തയാറായി ഇക്കഴിഞ്ഞ ദിവസം സിപിഎം. പൊട്ടിത്തെറി ഒഴിവാക്കാൻ രാജ്യസഭാ സീറ്റ് ബലിനൽകി. ഇടതുമുന്നണിക്ക് ജയിക്കാവുന്ന രണ്ട് സീറ്റുകൾ ഒന്ന് സിപിഐക്കും മറ്റൊന്ന് കേരള കോൺഗ്രസിനുമായി നൽകിയപ്പോൾ.. അതിന് മുന്നണി കൺവീനർ നൽകിയ വിശദീകരണമാണ് തുടക്കത്തിൽ കേട്ടത്. ‘സവിശേഷ നിലപാടെന്നും മുന്നണിയുടെ കെട്ടുറപ്പിനെന്നും’. എന്നാൽ, ആ കെട്ടിന് ഇപ്പോളും ഉറപ്പായിട്ടില്ലെന്ന് തെളിയിക്കുന്നു ആർ.ജെ.ഡി നേതൃത്വത്തിൻറെ ഇന്നത്തെ പ്രതികരണം. 2024 ൽ സീറ്റ് നൽകുമെന്ന വാഗ്ദാനം നടപ്പായില്ലെന്നും വലിഞ്ഞുകയറി വന്നവരല്ലെന്നും സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ്കുമാർ. ഒരേസമയം, കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും കേരളത്തിൽ എൽഡിഎഫിലും നിൽക്കുന്ന ജെഡിഎസിൻറെ കാര്യത്തിലെ നിലപാടില്ലായ്മയെയും പരസ്യമായി ചോദ്യം ചെയ്യുന്നു ആർ.ജെ.ഡി./ ടോക്കിങ് പോയ്ൻറ് ചോദിക്കുന്നു.. സിപിഎമ്മിന് സ്ഥിതി മനസിലായോ ?