സംവിധായകന്‍ പ്രിയദര്‍ശനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍. ദേശീയ ഫിലിം അവാര്‍ഡുകളുടെ പേരില്‍ നിന്ന് ഇന്ദിര ഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടിമാറ്റിയവരില്‍ പ്രിയദര്‍ശനും അംഗമായെന്നാണ് വിമര്‍ശനം. ഇത് ലോക മലയാളികള്‍ക്ക് അപമാനമാണെന്നും അയോധ്യയിലെ പ്രാണപ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍ നിന്ന് വിട്ടുനിന്ന മോഹന്‍ലാലിന്‍റെ പാത പിന്തുടരാന്‍ പ്രിയദര്‍ശനും തയാറാകണമായിരുന്നു എന്നുമാണ് ജലീലിന്‍റെ വാക്കുകള്‍. 

 

ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള കലാമേഖലയും രാഷ്ട്രീയവും എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടത്. അത്തരമൊരു പൈതൃക ഭൂമിയില്‍ നിന്ന് ‘വെട്ടിമാറ്റല്‍ സര്‍ജറിയില്‍’ പങ്കാളിയാകാന്‍ ഒരാളെയായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം. ആ ചതി തിരിച്ചറിയാന്‍ പ്രിയദര്‍ശനായില്ല. അദ്ദേഹം പറയുന്നു. എന്നാല്‍ മോഹന്‍ലാല്‍ അവിടെ കൃത്യമായി പ്രവര്‍ത്തിച്ചു എന്നും പ്രാണ പ്രതിഷ്ഠയില്‍ നിന്ന് വിട്ടുനിന്നത് മാതൃകയാക്കണമെന്നും  ജലീല്‍ പറയുന്നു. ‘വിനാശകാലേ വിപരീത ബുദ്ധി" എന്ന് പഴമക്കാർ പറയുന്നത് വെറുതേയല്ല, പ്രിയദര്‍ശാ നീയും..’. അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  

 

കുറിപ്പിന്റെ പൂര്‍ണരൂപം: 

 

ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയുംവെട്ടിമാറ്റിയവരിൽ പ്രിയദർശനും! ദേശീയ ഫിലിം അവാർഡുകളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്‍റെയും പേരുകൾ വെട്ടിമാറ്റാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി. ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുൻപന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയിൽ നിന്ന് "വെട്ടിമാറ്റൽ സർജറിയിൽ" ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം. ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു.  അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളിൽ ഉണ്ടാക്കിയ അമർഷം ചെറുതല്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പ്രിയദർശാ നീയും!!!

 

 

KT Jalil criticized director Priyadarshan