gowry-lekshmi

TOPICS COVERED

മുറിവ് ഗാനം വൈറലായതിന് പിന്നാലെ പാട്ട് സ്വന്തം അനുഭവമാണെന്ന് തുറന്ന് പറഞ്ഞ് ഗായിക ഗൗരി ലക്ഷ്മി. ഗായിക എന്ന നിലയിലും സ്റ്റേജ് പെര്‍ഫോമറായും പുതിയകാല പാട്ടുകാരില്‍ ശ്രദ്ധേയയാണ് ഗൗരി. അടുത്തിടെ താരത്തിന്‍റെ മുറിവ് എന്ന പാട്ടില ചില ഭാഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ‘എന്‍റെ പേര് പെണ്ണ്, എന്‍റെ വയസ് 8, സൂചികുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്‍റെ പൊക്കിള്‍ കൊടി തേടി വന്നവന്‍റെ പ്രായം 40’ എന്ന വരികളാണ് വൈറലായത്. പാട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ പലത് വന്നു. ഇതിന് പിന്നാലെയാണ് പാട്ടിലെ വരികള്‍ തന്‍റെ ജീവിതത്തില്‍ നിന്നും തന്‍റെ അനുഭവത്തില്‍ നിന്നും ഉള്ളതാണെന്ന് താരത്തിന്‍റെ തുറന്നു പറച്ചില്‍. 

‘എട്ടുവയസിലോ പത്തുവയസിലോ എക്സപീരിയന്‍സ് ചെയ്തപ്പോള്‍ ബസില്‍ പോകുന്ന സമയത്ത് ഞാന്‍ ഇട്ട വസ്ത്രം പോലും എനിക്കോര്‍മയുണ്ട്. മുറിവ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, 22 വയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാന്‍ വേറെ കഥ സങ്കല്‍പ്പിച്ച് എഴുതിയത് അല്ല. 

അന്ന് ഇട്ട ഡ്രസ് പോലും എനിക്ക് ഓര്‍മ്മയുണ്ട്. ചുവപ്പും വെള്ളയും നീലയും ഉള്ള പാവടയും സ്ലീവ്ലെസായ മഞ്ഞയും ചുവപ്പ് ഉള്ള ടോപ്പുമാണ് ഞാന്‍ ഇട്ടിരിക്കുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. തിരക്കുണ്ട് എന്ന് പറഞ്ഞാണ് അമ്മ ബസിലെ സീറ്റിലേക്ക് എന്നെ കയറ്റി നിര്‍ത്തിയത്. എന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളാണ് പിന്നില്‍ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓര്‍മ്മയില്ല. പക്ഷെ അയാളെ എനിക്ക് കാണാം. ഇയാളുടെ കൈ ടോപ്പ് പൊക്കി എന്‍റെ വയറിലേക്ക് കൈവരുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറ‍ഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നംപിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായി. അതായിരുന്നു എന്‍റെ അനുഭവം അത് തന്നെയാണ് പാട്ടിലും പറഞ്ഞത്" ബന്ധുവീട്ടില്‍ പോയ അനുഭവവും എനിക്കുണ്ടായതാണ് പിന്നീട് ഞാന്‍ ആ വീട്ടില്‍ പോകാതാായി’, ഗൗരി പറയുന്നു. പാട്ട് കേട്ട് ഒരുപാട് പെണ്‍കുട്ടികള്‍ തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും പലര്‍ക്കും രണ്ടാമത് കേള്‍ക്കാന്‍ കഴിയാത്ത പോലെ തീവ്രമായ അനുഭവമായി അത് മാറിയിട്ടുണ്ടെന്നും ഗൗരി പറയുന്നു. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയുടെ തുറന്നു പറച്ചില്‍.