റിപ്പബ്ലിക്കിന്‍ സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ഡോണള്‍ഡ് ട്രംപിന്‍റെ ദീര്‍ഘായുസിനായി പൂജ നടത്തി ഹിന്ദു സേന. അടുത്തിടെ ട്രംപിനെതിരെ വധശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് ഹിന്ദു സേന പൂജ നടത്തിയത്. ജൂലൈ 16 ന് ഡൽഹി ദിൽഷാദ് ഗാർഡനിലുള്ള മാ ബഗ്ലാമുഖി ശാന്തി പീഠത്തിലാണ് പൂജ നടന്നത്. ട്രംപിന്‍റെ ആരോഗ്യത്തിലും സുരക്ഷയിലും തങ്ങൾ അതീവ ഉത്കണ്ഠാകുലരാണെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ദൈവിക ഇടപെടൽ ആവശ്യമാണെന്നും ഹിന്ദു സേന വക്താവ് പറഞ്ഞു. ട്രംപിന്‍റെ മുന്നിലുള്ള തടസങ്ങളെല്ലാം മാറണം, അദ്ദേഹം ദീര്‍ഘായുസോടെ ഇരിക്കണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഒരുലക്ഷത്തിലധികം തവണയാണ് ഹിന്ദു സേന മൃത്യുഞ്ജയ മന്ത്രം ചൊല്ലിയത്.
കഴിഞ്ഞ ശനിയാഴ്ച പെൻസിൽവേനിയയിൽ റാലിക്കിടെയാണ് ട്രംപിനെതിരെ വധശ്രമനമുണ്ടായത്. അക്രമിയുടെ വെടിയേറ്റു ട്രംപിന്‍റെ വലതുചെവിയിൽ പരുക്കേറ്റിരുന്നു. ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നെന്ന ഇന്റലിജൻസ് വിവരം യുഎസിനു ലഭിച്ചതിനെത്തുടർന്ന് അദ്ദേഹത്തിനുള്ള സുരക്ഷ ആഴ്ചകൾക്കു മുൻപേ വർധിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ വധശ്രമത്തിന് ഇറാൻ ബന്ധമുള്ളതായി ഇതു വരെ കണ്ടെത്തിയിട്ടില്ല.