minor-girl-rape

TOPICS COVERED

മധ്യപ്രദേശിലെ ഉജ്ജയിനില്‍ പൊതുമധ്യത്തില്‍ ബലാല്‍സംഗം. തടയാന്‍ ശ്രമിക്കാതെ വഴിയാത്രക്കാര്‍ സംഭവത്തിന്‍റെ വിഡിയോ ചിത്രീകരിച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ കൊയ്ല ഫടകിലാണ് കുറ്റകൃത്യം നടന്നത്.  മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്‍റെ മണ്ഡലം കൂടിയാണ് സ്ഥലം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഡിയോ കണ്ട് പ്രതിയായ ലോകേഷിനെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. 

ആക്രി പെറുക്കി വില്‍ക്കുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവാവ് കൂടെ കൊണ്ടുപോയത്. മദ്യം നല്‍കിയതിന് ശേഷം തിരക്കേറിയ റോഡരികില്‍ വച്ച് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. സമീപത്തുകൂടി പോയ യാത്രക്കാരാരും ഇയാളെ തടയാല്‍ ശ്രമിച്ചില്ല. ചിലര്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. അറസ്റ്റിന് പിന്നാലെ ലോകേഷിനെ കോടതിയില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. മധ്യപ്രദേശില്‍ ഇപ്പോള്‍ പകല്‍ വെളിച്ചത്തില്‍ പോലും ബലാല്‍സംഗങ്ങള്‍ നടക്കുന്നുവെന്നും നിയമവും സര്‍ക്കാരും ഇല്ലാതാകുമ്പോള്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂവെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരി പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. 

അതേസമയം വിഡിയോ ചിത്രീകരിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകാശ് നഗര്‍ നിവാസിയായ പ്രദീപ് ശര്‍മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ച വിഡിയോ പൊലീസ് ഇയാളുടെ ഫോണില്‍ കണ്ടെത്തി. വിഡിയോ പ്രചരിപ്പിച്ച മറ്റ് വ്യക്തികളെ പറ്റിയുള്ള വിഡിയോ ശേഖരിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

Public rape in Ujjain, Madhya Pradesh