hill-palace-jagan-mohan-reddy

TOPICS COVERED

അധികാരത്തിന് പുറത്തായതോടെ ജഗന്‍ മോഹന്‍ റെഡ്ഡിയെ വരിഞ്ഞുകെട്ടാനുള്ള നീക്കത്തിലാണ് ടിഡിപി. വിശാഖപട്ടണത്ത് ജഗന്‍ കെട്ടിയുര്‍ത്തിയ ‘കുന്നിലെ കൊട്ടാരം’ ആന്ധ്ര രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. 500 കോടി ചെലവഴിച്ചുള്ള കെട്ടിടത്തിലെ ഒരു ക്ലോസറ്റിനുമാത്രം 12ലക്ഷം രൂപയാണ് വില. 

ഇതാണ് വിശാഖപട്ടണത്തെ റുഷിക്കൊണ്ടയിലെ മലതുരന്ന് ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍മിച്ച കൊട്ടാരസദൃശ്യമായ കെട്ടിടം. ക്യാംപ് ഓഫിസിനും താമസത്തിനുമായിട്ടാണ് ജഗന്‍ മോഹന്‍ ഇത് പണിതത്. ഇവിടുത്തെ ഒരു ബാത്ത് ടബ്ബിനു മാത്രം നാല്‍പത്ത് ലക്ഷം രൂപ ചെലവ് വരും. മസാജ് ടേബിലും സ്പാ റൂമും ഉള്‍പ്പെടെ അത്യാഡംബര സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. വലിയ ബാരിക്കേ‍ഡ് ഉയര്‍ത്തി പൊതുജനത്തിന് കാണാത്തവിധത്തിലായിരുന്നു നിര്‍മാണം. ഭരണം കൈവിട്ടതോടെ ജഗനും വൈഎസ്ആര്‍ കോണ്‍ഗ്രസും കുന്നിലെ കൊട്ടാര രാഷ്ട്രീയത്തില്‍ കുടുങ്ങുന്ന ലക്ഷണമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ജനം കഷ്ടപ്പെടുമ്പോള്‍ ജഗന്‍ നടത്തിയ ധൂര്‍ത്ത് അന്വേഷിക്കണമെന്നാണ് ടിഡിപിയുടെ ആവശ്യം.

 

എന്നാല്‍ ഇത് സ്വകാര്യ ആവശ്യത്തിന് പണിതത് അല്ലെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക വസതി ആക്കാമെന്നുമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. തുടര്‍ഭരണം നഷ്ടമായ ജഗനും പാര്‍ട്ടിക്കും ‘കുന്നിലെ കൊട്ടാരം’ എന്ത് നല്‍കുമെന്നാണ് ഇനി അറിയേണ്ടത്.