cherthala-ladydeath

TOPICS COVERED

ചേർത്തലയിൽ തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിനു ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ യുവതി മരിച്ചു. ചേർത്തല എക്സ്റേ ജങ്ഷന് സമീപം ദേവീ നിവാസിൽ നാരായണന്റെ ഭാര്യ ജെ.ഇന്ദു ആണ് മരിച്ചത്.

തുമ്പച്ചെടി തോരൻ വച്ച്  കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കൾ പറഞ്ഞതായാണ് എഫ് ഐആറിൽ പറഞ്ഞിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരൻ കഴിച്ചെന്നും പുലർച്ചെ  അസ്വസ്ഥതകൾ ഉണ്ടായെന്നുമാണ് ബന്ധുക്കൾ പൊലിസിന് നൽകിയ മൊഴി . ഇന്ദുവിനെ ആദ്യം ചേർത്തലയിലെയും  പിന്നീട്  നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിച്ചു. തുമ്പ മറ്റു രോഗങ്ങളുള്ളവർക്ക് ചിലപ്പോൾ അപകടകരമായി മാറാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

 

തുമ്പ തോരൻ വച്ച്  കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെന്നാണ് എഫ്ഐആർ. പ്രമേഹത്തിനും ഗോയിറ്റർ രോഗത്തിനും ചികിൽസ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പൊലിസ് പറഞ്ഞു. വീട്ടിലുള്ള മറ്റുള്ളവർക്ക് അസ്വസ്ഥതകളില്ല മുറിയിൽ നിന്ന് വിഷാംശം കലർന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. സാംപിളുകൾ രാസ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലിസ് അറിയിച്ചു.

അസ്വാഭാവിക മരണത്തിന് ചേർത്തല പൊലീസ് കേസ് എടുത്തിട്ടുണ്ട്.