തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരി തസ്മീത് ബീഗം ചെന്നൈ എഗ്‌‌മോര്‍ എക്സ്പ്രസില്‍ പോയെന്ന് സ്ഥിരീകരണം. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമെന്ന് പൊലീസ്. കന്യാകുമാരിയില്‍ നിന്ന് കുട്ടി ട്രെയിന്‍ മാറിക്കയറിയില്ല. ഐലന്‍ഡ് എക്സ്പ്രസാണ് പേരുമാറി ചെന്നൈയിലേക്ക് പോകുന്നത്.

കാണാതായി 33 മണിക്കൂറിന് ശേഷം നാഗര്‍കോവില്‍, കന്യാകുമാരി സ്റ്റേഷനുകളില്‍ ഇറങ്ങിക്കയറുന്ന തസ്മീതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വെള്ളമെടുത്തശേഷം രണ്ടിടത്തും അതേ ട്രെയിനില്‍ കുട്ടി തിരിച്ചുകയറി.  കുട്ടി എത്തിയ ഐലന്റ് എക്സ്പ്രസ് 5.50ന് കന്യാകുമാരി എക്സ്പ്രസായി  ചെന്നൈ എഗ്മോറിലേക്ക് പോയി. ഈ ട്രെയിനില്‍ തന്നെ കുട്ടി പോയെന്നാണ് സ്ഥിരീകരണം. ഈ ട്രെയിന്‍ ഇന്നുരാവിലെ ചെന്നൈയില്‍ എത്തി.

ഇതിനിടെ, കുട്ടിയെ ഐലന്‍റ് എക്സ്പ്രസില്‍ കണ്ടെന്ന് ശുചീകരണ തൊഴിലാളി മൊഴി നല്‍കി. കുട്ടി പലതവണ ട്രെയിനില്‍ കയറുകയും ഇറങ്ങുകയും ചെയ്തുവെന്നും മൊഴി വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Thirteen-year-old Tasmeet Begum, who went missing from Kazhakoottam, Thiruvananthapuram, was confirmed to have boarded the Chennai-Egmore Express.