തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്ന് കെ.പി.സി.സി അന്വേഷണസമിതി. സി.പി.എം- ബി.ജെ.പി ധാരണയനുസരിച്ചാണ് പൂരം കലക്കിയത്. ഇതുപ്രകാരം സുരേഷ് ഗോപി പ്രശ്നംപരിഹരിക്കുന്ന തരത്തിൽ പൊലീസ് ഒത്തുകളിച്ചെന്ന് തൃശൂർ, ചേലക്കര മണ്ഡലങ്ങളിലെ തോൽവി പഠിച്ച അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. രണ്ടിടത്തും വോട്ടുചേർക്കുന്നതിൽ ഉൾപ്പെടെ സംഘടനാവീഴ്ചകളുണ്ടായെന്നും കെ.മുരളീധരന്റെ വരവ് ആശയക്കുഴപ്പമുണ്ടാക്കിയെന്നും കെ.പി.സി.സിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. അതേസമയം, കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവരുൾപ്പെട്ട സമിതി ആർക്കെതിരെയും അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നില്ല.