വോട്ടെടുപ്പ് കഴിഞ്ഞിട്ടും അങ്കക്കലി മാറാത്ത വടകരയിലെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം . സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് നടന്ന മണ്ഡലത്തില്‍ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൃത്യമായ ഒരു ഭൂരിപക്ഷം പ്രവചിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒരുക്കമല്ല.  

കൊട്ടികലാശം കഴിഞ്ഞു. വോട്ടെടുപ്പും കഴിഞ്ഞു. പക്ഷെ പ്രചാരണത്തിന്റ ചൂടും ചൂരും ഒട്ടും ചോര്‍ന്നിട്ടില്ല വടകരയില്‍ ഇപ്പോഴും. ഷാഫി പറമ്പിലിനെതിരായ അശ്ലീല വീഡിയോ ആക്ഷേപങ്ങളും കെ.കെ. ശൈലജയ്ക്കെതിരായ കാഫിര്‍ പരാമര്‍ശവും നീറിപ്പുകയുകയാണ്. ഇതിനിടയിലും സുരക്ഷിതമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന  കണക്കുകൂട്ടലിലാണ് യുഡിഎഫ്. 

വീറോടെ പോരാടിയതിന്റ ഫലമുണ്ടാകുമെന്ന  ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് ക്യാംപും.അര്‍ധരാത്രിയോടടുത്ത വോട്ടെടുപ്പില്‍ സജീവമായ സ്ത്രീ പങ്കാളിത്തത്തിലാണ് പ്രതീക്ഷ. 

എണ്‍പതിനായിരം ഉറച്ച വോട്ടുകളുണ്ട്. അത് ഇക്കുറി ഒരുലക്ഷം കടക്കുമെന്നാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. 

With whom is Vadakara