palakkad

സൂപ്പർ പോരാട്ടം നടക്കുന്ന പാലക്കാട് നാമനിർദേശ പത്രിക സമർപ്പിച്ച് പി സരിനും രാഹുൽ മാങ്കൂട്ടത്തിലും. സി പി എം ജില്ല കമ്മിറ്റി ഓഫീസിൽ നിന്നു പ്രകടനമായി എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി പി. സരിൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. മേലാമുറി ജംക്‌ഷനില്‍ നിന്ന് പ്രകടനമായി എത്തിയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ പത്രിക സമർപ്പിച്ചത്.

 

പാലക്കാട്ടെ തിരഞ്ഞെടുപ്പ് ആവേശം പ്രകടമാക്കിയാണ് ഇരു സ്ഥാനാർത്ഥികളും നോമിനേഷൻ സമർപ്പിക്കാൻ എത്തിയത്  സി പി എം ജില്ല കമ്മിറ്റി ഓഫീസിൽ വച്ച് സരിന് തിരഞ്ഞെടുപ്പിൽ  കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഡി വൈ എഫ് ഐ തുടർന്ന് പ്രകടനമായി ആർ ഡി ഒ ഓഫീസിലേക്ക്. സി പി എം പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും സി പി ഐ ജില്ല സെക്രട്ടറി സുരേഷ് രാജും സരിനെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രിക സമർപ്പിച്ച സരിൻ , സ്തെതസ്കോപ്പ് , ഓട്ടോ, ടോർച്ച് എന്നിവയിൽ ഒന്നാണ് ചിഹ്നമായി ആവശ്യപ്പെട്ടിരിക്കുന്നത് 

മേലാമുറി വഴി പ്രകടനമായി  എത്തിയ രാഹുൽ മാങ്കുട്ടത്തിന് വലിയ സ്വീകരണമാണ് വഴി നീളെ ലഭിച്ചത്. ആർ ഡി ഒ എസ് ശ്രീജിത്തിനു മുൻപാകെയാണ്  രാഹുലും പത്രിക സമർപ്പിച്ചത്.  എം പിമായ ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും രാഹുലിനൊപ്പം പത്രിക സമർപ്പണത്തിന് എത്തി. ഇതിനു ശേഷം കരുണാകരന്‍റെ  സ്മൃതി മണ്ഡപം സന്ദർശിച്ച പി സരിനെയും രാഹുൽ പരിഹസിച്ചു മൂന്ന് മുന്നണികളും പ്രതീക്ഷ വയ്ക്കുന്ന പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു 

ENGLISH SUMMARY:

P. Sarin and Rahul Mankutam have submitted their nomination papers in Palakkad