നല്ല മഴയത്ത് ചൂട് ചക്കപ്പുഴുക്കും കട്ടനും കിട്ടിയാൽ എങ്ങനെയിരിക്കും. ഒപ്പം ഒരു ചക്ക ചർച്ചയും. കാണാം കാസർകോട് തലക്ലായി ജ്വാലാ വായനശാലയിലെ ചക്ക വിശേഷങ്ങൾ.
ജ്വാലാ വായനശാലയിലെ വനിതാവേദി പ്രവർത്തകർ എല്ലാവരും ഒന്നിച്ചുകൂടി. സൊറ പറഞ്ഞ് ചക്കകൾ ഓരോന്നായി വെട്ടി മുറിച്ചു. വൃത്തിയാക്കി ചൊളകളാക്കി. ചക്ക അരിഞ്ഞു ചേരുവകളെല്ലാം ചേർത്ത് അടുപ്പിലേക്ക്. പാചക തിരക്കിനിടയിൽ കാർത്യായനിയമ്മ ചക്ക കഴിച്ച് വിശപ്പടക്കിയ കാലം ഓർത്തെടുത്തു.
മണിക്കൂറുകൾക്കുള്ളിൽ ചക്കപ്പുഴുക്ക് തയ്യാർ. വായനശാലയിൽ എത്തിച്ചതോടെ കാത്തിരുന്നവരുടെ വായിൽ വെള്ളമൂറി. പുഴുക്ക് ഇലയിലാക്കി വിളമ്പി. കൂട്ടിന് ചൂട് കട്ടൻ ചായയും. കഴിക്കുന്നതിനിടയിൽ ചക്കയോർമകൾ പങ്കിട്ടു.
മഴക്കാലത്ത് ചൂട് ചക്കപ്പുഴുക്കും ചായയും കിട്ടിയാൽ എങ്ങനെയിരിക്കുമെന്ന വനിതാ വേദി അംഗങ്ങളിളൊരാളുടെ ആഗ്രഹത്തിൽ നിന്നാണ് പരിപാടി സംഘടിപ്പിച്ചത്.