മകളുടെ വിവാഹ വേദിയില്‍ അഞ്ച് യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി പിതാവ്. മലപ്പുറം തിരൂരാണ് ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹം ഊട്ടിയുറപ്പിച്ച സമൂഹ വിവാഹം നടന്നത്. പ്രവാസിയും വ്യവസായിയുമായ ഇരിങ്ങാവൂർ സ്വദേശി നെല്ലിക്കാട്ട് സുകുമാരന്‍റെ മകൾ ഡോ. സുപ്രിയയുടെ വിവാഹ വേദിയിലാണ് 5 യുവതികളുടെ വിവാഹം നടത്തിയത്, 

മകളുടെ ആഗ്രഹമായിരുന്നു ഇങ്ങനെയൊരു കല്യാണം. അച്ഛന്‍, പൂര്‍ണ മനസോടെ ആ ആഗ്രഹം സഫലമാക്കി. പെരിന്തൽമണ്ണ, പട്ടിക്കാട്, വെട്ടം ചീർപ്പ്, പെരുന്തല്ലൂർ, തുവ്വക്കാട് എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഹിന്ദു, മുസ്ലിം വിഭാഗത്തില്‍പ്പെട്ട വധൂവരന്മാരാണ് സുപ്രിയക്കൊപ്പം മതാചാരപ്രകാരം വിവാഹിതരായത്.  6 പവന്‍ സ്വർണാഭരണവും 10,000 രൂപയും നവ വധുവരന്മാര്‍ക്കുള്ള സ്നേഹ സമ്മാനം. 

പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് നിക്കാഹിന് നേതൃത്വം നൽകിയത്. പെരുകമന ശംഭു നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ഹൈന്ദവ രീതിയിലുള്ള വിവാഹ ചടങ്ങുകൾ. മാതൃകാകരമെന്ന ആശംസകള്‍ എവിടെയും നിറഞ്ഞു.വ്യത്യാസങ്ങളൊന്നുമില്ലാത്ത,  കരുതലിന്‍റെ വാല്‍സല്യ കാഴ്ച്ച. 

ENGLISH SUMMARY:

A father organized five marriages alongside his daughter's wedding, Tirur