മരുന്നു ക്ഷാമം നേരിടുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എക്‌സറെ എടുക്കാന്‍ സംവിധാനമില്ലാത്തത് രോഗികളെ വട്ടം കറക്കുന്നു. ഒരാഴ്ച മുമ്പ് കേടായ എക്സറേ യൂണിറ്റ്, ഇന്നലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നുവെന്ന് കണ്ടതോടെയാണ് നന്നാക്കിയത്. 

ഒരാഴ്ചയോളമാണ് രോഗികള്‍ ദുരിതം അനുഭവിക്കേണ്ടി വന്നത്. കാലിന് പൊട്ടലുമായി വന്ന കുട്ടികളെയും കൊണ്ട് പോലും  എക്സറെ ലാബ് തപ്പി മാതാപിതാക്കള്‍ക്ക് നടക്കേണ്ടി വന്നു. ദിനംപ്രതി മൂവായിരത്തോളം രോഗികള്‍ സമീപിക്കുന്ന ആശുപത്രിയിലായിരുന്നു ഈ സ്ഥിതി.

ഒടുവില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നുവെന്ന് കണ്ടതോടെയാണ് കഴിഞ്ഞദിവസം തിടുക്കപ്പെട്ട് എക്സ് റേ യൂണിറ്റ് നന്നാക്കിയത്. തീരപ്രദേശത്തെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ ബീച്ച് ആശുപത്രയില്‍ മരുന്നുക്ഷാമവും രൂക്ഷമാണ്.

Shortage of medicines and lack of X-ray system in In the Kozhikode Beach Hospital