TOPICS COVERED

തിരുവോണാഘോഷത്തിന്റെ ആലസ്യത്തിലായിരുന്ന കേരളത്തെ ഞെട്ടിച്ചാണ് കൊല്ലത്തുനിന്ന് ആ വാര്‍ത്തയും ദൃശ്യവുമെത്തിയത്. മൈനാകപ്പള്ളിയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചെന്ന വാര്‍ത്ത പക്ഷെ അതിലുമപ്പുറം പലതിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു. മനഃസാക്ഷി മരവിപ്പിക്കുന്ന ആ അപകടദൃശ്യങ്ങള്‍ നടുറോഡില്‍ നടന്ന ക്രൂരമായ കൊലപാതകമായിരുന്നു അതെന്ന് വിളിച്ചുപറഞ്ഞു.  അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടാനുള്ള കാര്‍ഡ്രൈവറുടെ തത്രപ്പാടിലാണ്  കുഞ്ഞുമോള്‍ എന്ന സ്കൂട്ടര്‍ യാത്രിക ദാരുണമായി കൊല്ലപ്പെട്ടത്

നമ്മുടെ നാട്ടിലെന്നല്ല, ഒരിടത്തും നടന്നുകൂടാത്ത ഒന്നാണ് മൈനാകപ്പള്ളിയിലെ ആ നിരത്തില്‍ കണ്ടത്. 

അപകടമുണ്ടാകാതെ ശ്രദ്ധിക്കുന്നതുപോലെ പ്രധാനമാണ് അപകടമുണ്ടായശേഷം നടത്തുന്ന ഇടപെടലും. പ്രതികള്‍ നടത്തിയ രക്ഷപ്പെടാനുള്ള തത്രപ്പാടാണ് ഒരു മനുഷ്യജീവനെ ഇല്ലാതാക്കിയത്. പ്രതികളെ അതിന് പ്രേരിപ്പിച്ചത് എന്തുതന്നെയായാലും ഒരു മനുഷ്യജീവന് പകരമാവില്ല. അതുകൊണ്ടുതന്നെ മാതൃകാപരമായ നിയമ നപടികൊണ്ടേ ഈ മുറിവുണങ്ങൂ.. അതിലേക്ക് അതിവേഗം എത്തേണ്ടതുണ്ട് നമുക്ക്...

ENGLISH SUMMARY:

Special programme on Kollam accident