E mail

    Password

    Forgot your password ?

    ×

Last Updated Thursday March 11 2021 12:42 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഐപിഎൽ; കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരം നല്‍കാന്‍ തയാറായി ബിസിസിഐ

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ആര്‍ബിട്രേഷന്‍ വിധിപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ തയാറായി ബിസിസിഐ. 850 കോടി രൂപയാണ് ടസ്ക്കേഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ബിട്രേഷന്‍ പാനല്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ നഷ്ടപരിഹാരത്തിന് വിധിച്ചിരുന്നിവെങ്കിലും നല്‍കില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ. 

കടുംപിടുത്തം അവസാനിപ്പിച്ച് ടസ്ക്കേഴ്സിന്റെ പിന്നാലെ വരികയാണ് ബിസിസിഐ. കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് 2011ലാണ് ഐപിഎല്ലില്‍ നിന്നും ഓറഞ്ച് പടയെ പുറത്താക്കുന്നത്. ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ തുക കൂടി നഷ്ടമായതോടെയാണ് കൊച്ചി ടീം മാനെജ്മെന്റ് നിയമയുദ്ധത്തിനിറങ്ങിയത്. 2015ല്‍ ടസ്ക്കേഴ്സിന് അനുകൂലമായി വിധിവന്നു. 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്‍.സി.ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധിച്ചെങ്കിലും നല്‍കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു ബിസിസിഐ. ഐപിഎല്ലിലേക്ക് ടീമിനെ തിരിച്ചെടുക്കാനും ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ല. ആര്‍ബിട്രേഷന്‍ വിധിച്ച 550 കോടി രൂപയ്ക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്താണ് ഇപ്പോള്‍ 850 കോടി വേണമെന്ന ആവശ്യത്തിലേക്ക് ടസ്ക്കേഴ്സ് മാനെജ്മെന്റെത്തിയത്. സമവായ ചര്‍ച്ചയിലൂടെ തുകയില്‍ ഇളവ് വരുത്താനുള്ള ശ്രമത്തിലാണ് ബോര്‍ഡ് ഇപ്പോള്‍. ടസ്ക്കേഴ്സിനെ ലീഗിലേക്ക് തിരിച്ചെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന സാധ്യത ബിസിസിഐ പരിഗണിക്കുന്നില്ലെന്നാണ് സൂചന. 2011ല്‍ ബിസിസിഐയിലെ ഭൂരിഭാഗം അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറാണ് കൊച്ചി ടീമിനെതിരെ നടപടിക്ക് മുന്നിട്ടിറങ്ങിയത്.